Friday, October 17, 2014

ഒരു കൂറ്റന്‍ ചിറ കടി യോടെ യാണ് 
ഇപ്പോള്‍ പകലുകള്‍ പിറക്കുന്നത്‌ .
ഒറ്റ ചെരുപ്പ് തിരയുന്ന സിന്ദ്രല്ലയെ 
രാജാവിനെ തിരയുന്ന ഭ്രാന്തിയെ 
വേലായുധനെ കെട്ടിപ്പിടിക്കുന്ന അമ്മൂട്ടിയെ 
താജ് മഹലില്‍ കണ്ണീര്‍ വാര്‍ത്തിരിക്കുന്ന മുംതാസിനെ 
മഞ്ഞില്‍ വിരിയുന്ന വിമലയെ ........
എല്ലാവരെയും മുറിക്കു മുന്നില്‍ നിര്‍ത്തി 
ചിറകടി മാത്രം ഉള്ളില്‍ കടക്കുന്നു .
ആരാവാം അത് ?
വിശ്വസ്തനായ ഒരു കൂട്ടുകാരനെ പ്പോലെ 
അത് വാക്കുകള്‍ കൊണ്ട്  ഉമ്മ വയ്ക്കുന്നു .
ഉദാരമായ സഹതാപം നല്‍കുന്നു .
വെളിച്ചം കെടുത്തി ഉറങ്ങാന്‍ പറയുന്നു .
നാളെ പിറക്കുന്ന സൂര്യനെ 
ഇന്നേ കാട്ടി ത്തരുന്നു .
കണ്ണീരിന്‍റെ ആഴങ്ങളില്‍ ചെന്ന് 
ആഘാതങ്ങളുടെ അറകള്‍ അടയ്ക്കുന്നു .
നിലാവിന്‍റെ തിരി മുറിയില്‍ കൊളുത്തുന്നു 
നിഴല്‍ പോലെ മുറി വിട്ടിറങ്ങുന്നു .
എപ്പോഴും കേള്‍ക്കാനായി 
ചിറകടിയൊ ച്ചയെ മുറിയില്‍ ഞാത്തിയിടുന്നു .[സുഹൃത്ത് ] 

1 comment:

ബഷീർ said...

ആകുലതകൾ..

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...