Tuesday, August 23, 2016

ഒരിക്കല്‍   ഒരു   കാട്ടില്‍ പോയി
അല്ല   പലതവണ   പോയി
മുളങ്കാട്  പാടുന്നത്  കേട്ടു
മണ്ണില്‍  അലിഞ്ഞു  പോയവളുടെ
പരാതിയും  വിതുമ്പലും  കേട്ടു
മുന്‍പേ  വന്നു  പോയവരുടെ
കാല്‍ ച്ചു വടുകള്‍   കണ്ടു
പ്രണയത്താല്‍   വിണ്ടു പോയ
നദിയെ ക്കണ്ടു
വിവര്‍ത്തനം  ചെയ്യാനാകാത്ത
കിളി പ്പാട്ടു  കേട്ടു
നെറുകയില്‍   ആകാശ ത്തിന്‍റെ
ചുംബന മഴ  ,,,
കാടിന്റെ   എഴുത്തില്‍  ഇപ്പോഴും
കാണുന്നുണ്ട്
പൂത്തുലഞ്ഞ  ചില അക്ഷരങ്ങള്‍  ...[യാത്ര  ]

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...