Saturday, July 2, 2011

കേളി

ആള്‍ വനങ്ങള്‍ക്കിടയിലായിരിക്കുംപോഴൊക്കെ
ഒരേ ഋതുവിന്റെ രണ്ടുനിറങ്ങള്‍  ആകാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു 
സ്വപ്ന സഞ്ചാരങ്ങളില്‍ കൊടുംകാറ്റുകള്‍ രൂപം കൊള്ളുമ്പോള്‍ 
ഇല പൊഴിച്ചും ഇണ പിരിഞ്ഞും ഞങ്ങള്‍ തളര്‍ന്നു 
എരിവേനല്‍ പുറപ്പാടി നെത്തുംപോള്‍
ഞങ്ങളുടെ ഹൃദയത്തില്‍ ഒരു സിഗ്നല്‍ നോവാറുണ്ട്.
ചിലപ്പോള്‍ 
 നിറങ്ങള്‍ കലര്‍ന്ന് പോയെന്നും പറഞ്ഞാണ് 
ആള്‍ വനങ്ങളില്‍ കാട്ടു തീ യാളുക...
ഒരു കടലൊന്നായി വനപ്പച്ചയില്‍ പെയ്തു വീഴവേ....
തിരകളായി ഞങ്ങള്‍ രൂപം മാറുന്നു .
കാവല്‍ മാടങ്ങളില്‍ പ്രണയാതുരമായകടല്‍  വെളിച്ചം ....
ആള്‍ വനങ്ങളില്‍ അസ്വസ്ഥതയുടെ കാല്‍പ്പെരുമാറ്റം 
 എല്ലാറ്റിനെയും കീഴടക്കി 
ഒരേ ഋതുവില്‍ ഒരേ നിറമായി 
കടല്‍ സന്ധ്യകളുടെ മനോധര്‍മ്മം ....
 


3 comments:

കൊമ്പന്‍ said...

മനോധര്‍മ്മം ....കൊള്ളാം നല്ല വരികള്‍

drkaladharantp said...
This comment has been removed by the author.
drkaladharantp said...

ഒരേ ഋതു കടലായും സന്ധ്യയായും കാനനമായും കനവായും തിരയും
ഒരു മനസ്സായി ഇലവിരിച്ച നിറങ്ങളില്‍ കവിത ചൊല്ലിക്കും
ആ ജീവതാളം ഈ കവിതയില്‍ ദീപനാളമായി

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...