Thursday, April 11, 2013

ചിത്രം

ഒരുല്‍സവത്തിന്‍ നെറുകയിലാണ് അവരുടെ  വീട്
കൊടിയടയാളങ്ങള്‍ മുറിഞ്ഞു പോയ വീട്
കിണര്‍ ത്താഴ്ചകള്‍ അലറുന്നതും
മല മുടികള്‍ ചായുന്നതും
കവിത  കണ്ണ് കെട്ടുന്നതും
കലാപങ്ങളുടെ കരള്‍ പിളരുന്നതും
 കൊത്തിവച്ച വീട് .
ചുവരുകള്‍ സംഗീതമാകുന്നതും
നിലം പതുങ്ങികള്‍ വെള്ളം മോഷ്ടിക്കുന്നതും
നിശബ്ദത  പായ വിരിക്കുന്നതും
നിലാവള്ളികള്‍ ഇഴഞ്ഞു പിരിയുന്നതും
വരകളാക്കിയ വീട് .
അവരുടെ  ഉടലുകളില്‍ നിന്നു
ഉത്സവങ്ങള്‍ കൊടിയഴിക്കുമ്പോള്‍
വീട്
വാഴക്കുരലുകളുടെ വിള്ളലുകളില്‍
ഉറവ തേടി .
ദാഹങ്ങളെ  നനച്ചു .
അങ്ങനെയാണ്
മരണത്തിന്റെ മണിക്കൂറുകളില്‍
അവര്‍ക്ക്
സൂര്യനെ ഇത്രയും അടുത്തു  കാണാന്‍ കഴിഞ്ഞത് .








1 comment:

ajith said...

ചിത്രം മനോഹരം

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...