Sunday, August 25, 2013

അങ്ങനെ

നിന്നെ വിശ്വസിച്ചു വിശ്വസിച്ചാണ്
പുഴ ഇല്ലാതായത് .
പനിക്കുംപോഴൊക്കെ
മാറും മാറും എന്നു പറഞ്ഞ്
തുളസിയെ പറ്റിച്ചപോലെ .
ചെമ്പരത്തിയുടെ വിളര്‍ത്ത ചോര
കുടിച്ചു ദാഹം തീര്‍ത്ത പോലെ .
ഓരോ കള്ളത്തിനിടയിലും
നീ മുളപ്പിചെടുത്ത മുറിവുകള്‍ !
എല്ലാ മാവിലയിലും
നിന്‍റെ ദന്തക്ഷതങ്ങള്‍
ഒടുവില്‍ മോഡലാകാന്‍ ക്ഷണിച്ചപ്പോള്‍
മാവ്
വെട്ടുകാരന് തല നീട്ടി ക്കൊടുത്തു .
ഇറക്കം കുറഞ്ഞ ഉടുപ്പിടുവിച്ച്
മഴയെ വേനലിന്‍റെ കാമറയില്‍
തല കീഴായി നിര്‍ത്തി രസിച്ചു .
പറയൂ ...
പച്ചിലകളില്‍ കത്രിക പായിക്കുന്ന
അതേ കൈവേഗത്തോടെ
നിനക്ക്
നീയെങ്ങനെയാണ്

ലോകത്തിന്‍റെ
വേരുകളെ വളര്‍ത്താനായി മുറിച്ചു കളഞ്ഞത്

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...