Sunday, August 25, 2013

കാടിനെ ആദ്യം തൊടുന്നവള്‍

മയിലാഞ്ചി പുരണ്ട കാടില്‍
മരങ്ങളുടെ ഉയിരൊക്കെയും
ഇലകളില്‍ പതിഞ്ഞിരിക്കും
ഇപ്പുറവും അപ്പുറവും നിന്ന്
മഴ ത്തൂമ്പകള്‍ മുടി ചിക്കും
ഓരോ അനക്കവും നിശയുടെ
പ്രണയാഹ്ലാദങ്ങളില്‍പ്പെട്ട്
മലകളിലേക്ക് പകരും
ഉടല് തരിച്ച് തരിശു മണ്ണ്
പുഴയിലേക്ക് ചാഞ്ഞു വീഴും
ഒരു ചെടിയുടെയും പേരറിയാത്തവള്‍
അവയ്ക്ക് സ്വന്തം പേര് നല്‍കും
ദൂരെ നിന്ന് ഒരു മഞ്ഞു മേഘം
ബൈനോക്കുലര്‍ നീട്ടുന്നത്
അവള്‍ കണ്ടില്ലെന്നു നടിക്കും
പുലരിയുടെ വിരല്‍ത്തുമ്പില്‍
കട്ടുറുമ്പിന്റെ നീല
രാത്രിയുടെ ചെരുവുകളില്‍
മദം പൊട്ടുന്ന കരിമ്പു പാടം
ഉരഞ്ഞു തേഞ്ഞ വഴികളെ
കെട്ടിപ്പുണരുന്ന വേരുകള്‍
ഹൃദയത്തിന്‍റെ അനേകം അറകള്‍
സ്നേഹം സ്നേഹം എന്ന് മിടിച്ച്
വെയിലിന്‍റെ വിളര്‍ച്ച മറയ്ക്കുന്നു
കാടിനെ ആദ്യമായി തൊടുന്നവളുടെ കവിത
പുഴയിലെ വെള്ളാരം കല്ലാണ് .

1 comment:

ajith said...

Again, no touch
Sorry to say that

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...