പെറ്റ വയറേ...
പൊക്കിള്‍ക്കൊടി വലിച്ചിഴച്ച്
അവള് ഊര്‍ന്നു താണ തോര്‍ ത്ത് ...
നീയിപ്പോഴും ഞെട്ടുന്നോ...
ആ കുഞ്ഞിത്തല ഭൂമി തൊട്ടപ്പോള്‍
അവിടം വിറകൊണ്ടതോര്‍ക്കുന്നോ ..
അവളൂതി വിട്ട ജീവന്റെ ചൂടില്‍
ഞാനും നീയും തണുപ്പ് മാറ്റിയതോ ..
വഴുക്കുന്ന ഉടലുമായി അവളെന്റെ
മരുന്ന് മണമുള്ള ദേഹത്തോട് വഴക്കിട്ടു ...
പെറ്റ വയറേ ...
നീ നിന്നിലേക്ക് ചുരുങ്ങി
എന്നെ അവളുടെ പാട്ടിനു വിട്ടു.
ബയനട്ടുകള്‍ ബഹളം വച്ചു വീട്ടുമുറ്റങ്ങളില്‍ എത്തിയപ്പോള്‍
അവള് നിന്നെയും എന്നെയും മറന്നു .
.പൂമ്പാറ്റകളെ കൊല്ലാതിരിക്കാന്‍
പൂക്കളെ മുറിക്കുന്നവരെ
ചെടിയില്‍ നിന്ന് തുരത്തി.
....അവള് ഇറോം ശ ര്‍മ്മിള
ഞാന്‍ അമ്മ സഖീദേവി
ഇനിയും മുറിച്ചു മാറ്റാത്ത റബ്ബറിന്റെ
പൊക്കിള്‍ കൊടിയിലൂടെ ജീവനെ പരതി അവള് ...
അവള്‍ക്കു നല്കാന് ഒരു രുള ചോറുമായി
ഞാന്‍ പടിക്കല്‍ കാവലുണ്ട്
പെറ്റ വയറേ..തുടിച്ചു കാട്ട് ....
സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശ മാണ്.
Monday, January 10, 2011
Subscribe to:
Post Comments (Atom)
ഒച്ച
നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...
-
ഈ രാത്രി ചൊല്ലുകയാണ് നീയെപ്പോഴും കാതിലേക്ക് ചേർത്തു വച്ച വരികൾ.. ഈ കാറ്റ് മൂളുകയാണ് കടലടയാളമായ നിന്ടെ പാട്ട് ഈ സന്ധ്യ മൊഴിയുകയാണ്...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന പോലെ ചുവന്നു നനയുന്നുണ്ട് പനകളുടെ ചില്ല കീറി വരുന്ന...
No comments:
Post a Comment