Monday, January 10, 2011

 പെറ്റ വയറേ...                                                     
പൊക്കിള്‍ക്കൊടി വലിച്ചിഴച്ച്
അവള്‍ ഊര്‍ന്നു താണ തോര്‍ ത്ത് ...
നീയിപ്പോഴും ഞെട്ടുന്നോ...
ആ കുഞ്ഞിത്തല ഭൂമി തൊട്ടപ്പോള്‍
അവിടം വിറകൊണ്ടതോര്‍ക്കുന്നോ ..
അവളൂതി വിട്ട ജീവന്‍റെ ചൂടില്‍
ഞാനും നീയും തണുപ്പ് മാറ്റിയതോ ..
വഴുക്കുന്ന ഉടലുമായി അവളെന്‍റെ
മരുന്ന് മണമുള്ള ദേഹത്തോട് വഴക്കിട്ടു ...
പെറ്റ വയറേ ...
നീ നിന്നിലേക്ക്‌ ചുരുങ്ങി
എന്നെ അവളുടെ പാട്ടിനു വിട്ടു.
ബയനട്ടുകള്‍ ബഹളം വച്ചു വീട്ടുമുറ്റങ്ങളില്‍ എത്തിയപ്പോള്‍
അവള്‍ നിന്നെയും എന്നെയും മറന്നു .
.പൂമ്പാറ്റകളെ കൊല്ലാതിരിക്കാന്‍
പൂക്കളെ  മുറിക്കുന്നവരെ
ചെടിയില്‍ നിന്ന് തുരത്തി.
....അവള്‍ ഇറോം ശ ര്‍മ്മിള
ഞാന്‍  അമ്മ സഖീദേവി
ഇനിയും മുറിച്ചു മാറ്റാത്ത റബ്ബറിന്‍റെ
പൊക്കിള്‍ കൊടിയിലൂടെ  ജീവനെ പരതി അവള്‍ ...
അവള്‍ക്കു നല്‍കാന്‍ ഒരു രുള ചോറുമായി
ഞാന്‍ പടിക്കല്‍ കാവലുണ്ട്
പെറ്റ വയറേ..തുടിച്ചു കാട്ട് ....
സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശ മാണ്.
      

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...