Sunday, January 23, 2011

വിധി

ചന്നം പിന്നം മഴ പെയ്യും നേരത്ത്
തൊടിയിലെ കവുങ്ങില്‍ നിന്നൊരു
കൂമ്പാള താഴേക്കു വീണ പോലെ
നേര്‍ത്തൊരു ഒച്ചയില്‍ അവള്‍ അവസാനിച്ചു .
ഓര്‍മ്മകളുടെ പരാതിയിന്‍ മേല്‍
കേസെടുക്കാന്‍ ചെന്നപ്പോഴാണ്
തെളിവുകള്‍ കുഴിമാടത്തില്‍
എണീറ്റ്‌ നടക്കുന്നത് കണ്ടത്
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നു
പറയാനാവാതെ
അവര്‍ വിഷമിപ്പിച്ചു കളഞ്ഞു
അനുഭവങ്ങളുടെ നാരായത്താല്‍
നൂറ്റൊന്നു തവണ നാവിലെഴുതാന്‍ ശിക്ഷ .
ജനനമെന്നും മരണമെന്നുമെഴുതിയപ്പോള്‍
'ജീവിതം'ഒബ്ജെക്ഷന്‍ വിളിച്ചു.
കവിതയെന്നും കല്യാണമെന്നും എഴുതിയപ്പോള്‍
ഓവര്‍ റൂള്‍ ടെന്നു  ജഡ്ജി
തെളിവുകള്‍ ജയിച്ചപ്പോള്‍
മരണ ശി ക്ഷയായി  കിട്ടിയത്
ജീവിതത്തിനു മേല്‍ ഒരു
കീറിത്തുന്നിയ ശ വക്കച്ച
 ,.


No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...