Sunday, January 23, 2011

നിധി

പുള്ളിക്കുത്തുള്ള  പാവാടയ്കകത്ത്
അവള്‍ ഞെങ്ങിക്കുത്തി നിറഞ്ഞു .
പരതി വാരിയ ചോറില്‍ പാതി നിറഞ്ഞു
പടി കടക്കവേ
അടുക്കി ക്കെട്ടിയ മുല്ലയില്‍ നിന്നും
കരുതി വച്ച പോലൊരു മണം
കണ്ണു കലങ്ങിയും കവിളു നനച്ചും
കണ്ണാടി നോക്കി .
ഫീസ്‌ ... ചുരിദാര്‍ ... സിനിമ ..
................................................
രാത്രി ഉറങ്ങുമ്പോള്‍ അമ്മ കണ്ടു
നഷ്ട്ടപ്പെട്ടു പോയ അവളുടെ
ഒറ്റക്കൊലുസിന്റെ  സ്ഥാനത്ത്
പടര്‍ന്നു കയറുന്ന  ഒരു  സര്‍പ്പ ദംശ നം ....

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...