Sunday, January 23, 2011

നിധി

പുള്ളിക്കുത്തുള്ള  പാവാടയ്കകത്ത്
അവള്‍ ഞെങ്ങിക്കുത്തി നിറഞ്ഞു .
പരതി വാരിയ ചോറില്‍ പാതി നിറഞ്ഞു
പടി കടക്കവേ
അടുക്കി ക്കെട്ടിയ മുല്ലയില്‍ നിന്നും
കരുതി വച്ച പോലൊരു മണം
കണ്ണു കലങ്ങിയും കവിളു നനച്ചും
കണ്ണാടി നോക്കി .
ഫീസ്‌ ... ചുരിദാര്‍ ... സിനിമ ..
................................................
രാത്രി ഉറങ്ങുമ്പോള്‍ അമ്മ കണ്ടു
നഷ്ട്ടപ്പെട്ടു പോയ അവളുടെ
ഒറ്റക്കൊലുസിന്റെ  സ്ഥാനത്ത്
പടര്‍ന്നു കയറുന്ന  ഒരു  സര്‍പ്പ ദംശ നം ....

No comments:

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...