Saturday, January 15, 2011

യാത്ര

കാട് കണ്ണു കെട്ടുമെന്നും 
പുലി വരുമെന്നും
പുഴ പെരുകുമെന്നും
അമ്മ ചൊല്ലി അയച്ചതാണ്
നോക്കണേ ..കാത്തോണേ എന്നു
കണ്‍ മറയുവോളം
കര്‍പ്പൂരം പോലെ ജ്വലിച്ചതാണ്.
വരണ്ടാന്നു പറഞ്ഞിട്ടും
യാചനകളുടെ നിലവിളികളില്‍
അമ്മ കൂട്ട് പോന്നു
മരണത്തിന്‍റെ മഞ്ഞിന്
അല്ലെങ്കില്‍  അമ്മയുടെ ചൂടെങ്ങനെ
എന്നിട്ടും
ജഡങ്ങളില്‍ ഏക മകന്‍റെ മുഖം പരതുമ്പോഴും
അമ്മ വിശ്വസിക്കുന്നില്ല
ഒരിടത്തും ദൈവങ്ങള്‍ക്ക്
കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് ...
അതുകൊണ്ടാവും അമ്മ
കൂടെക്കൂടെ
നെഞ്ഞത്ത് കൈ വച്ചു
കണ്ണ്‌ അടയ്ക്കുന്നത് ...

.

No comments:

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...