കാട് കണ്ണു കെട്ടുമെന്നും
പുലി വരുമെന്നും
പുഴ പെരുകുമെന്നും
അമ്മ ചൊല്ലി അയച്ചതാണ്
നോക്കണേ ..കാത്തോണേ എന്നു
കണ്‍ മറയുവോളം
കര്‍പ്പൂരം പോലെ ജ്വലിച്ചതാണ്.
വരണ്ടാന്നു പറഞ്ഞിട്ടും
യാചനകളുടെ നിലവിളികളില്‍
അമ്മ കൂട്ട് പോന്നു
മരണത്തിന്‍റെ മഞ്ഞിന്
അല്ലെങ്കില്‍ അമ്മയുടെ ചൂടെങ്ങനെ
എന്നിട്ടും
ജഡങ്ങളില്‍ ഏക മകന്‍റെ മുഖം പരതുമ്പോഴും
അമ്മ വിശ്വസിക്കുന്നില്ല
ഒരിടത്തും ദൈവങ്ങള്‍ക്ക്
കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് ...
അതുകൊണ്ടാവും അമ്മ
കൂടെക്കൂടെ
നെഞ്ഞത്ത് കൈ വച്ചു
കണ്ണ് അടയ്ക്കുന്നത് ...
.
Saturday, January 15, 2011
Subscribe to:
Post Comments (Atom)
അന്ന് ....
മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു ജലം തുടിക്ക...
-
ഈ രാത്രി ചൊല്ലുകയാണ് നീയെപ്പോഴും കാതിലേക്ക് ചേർത്തു വച്ച വരികൾ.. ഈ കാറ്റ് മൂളുകയാണ് കടലടയാളമായ നിന്ടെ പാട്ട് ഈ സന്ധ്യ മൊഴിയുകയാണ്...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന പോലെ ചുവന്നു നനയുന്നുണ്ട് പനകളുടെ ചില്ല കീറി വരുന്ന...
No comments:
Post a Comment