Sunday, January 23, 2011

വാക്ക്

വരാന്തയിലൂടെ ഒരു വാക്ക്
ഇരിപ്പിടം കിട്ടാതെ അലഞ്ഞു .
അച്ഛനുപേക്ഷിച്ച ചാരുകസേര
അതിനെ ചവിട്ടി ത്തെ റിപ്പിച്ചു
അമ്മയുടെ വറചട്ടിയില്‍
അതു ശ്വാസം മുട്ടി പ്പിടഞ്ഞു .
പാഴായി നിന്ന എന്നെ ഒന്ന് നോക്കി
അതു പിടഞ്ഞു പുറത്തേക്ക് തെറിച്ചു .
അരപ്പട്ടയില്ലാത്ത മീന്‍ കാരനിലും
അഭിസാരികയുടെ സൂക്ഷിക്കാത്ത കണക്കിലും
അതു പെരുകിയിട്ടുണ്ടാവും .
ദീനമായ ഒരു മഴയില്‍ വാക്ക് വീണ്ടും വന്നു .
സ്വപ്നങ്ങളുടെ നെയ്ത്ത് ശാലയിലേക്ക്‌
നിലാത്തിരികളുടെ  യാത്ര ..
 

1 comment:

ഹാക്കര്‍ said...

കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...