Sunday, January 30, 2011

സങ്കീര്‍ത്തനം

അവന്‍.....
തിരകളെ  സമുദ്രമെന്നപോലെ 
എന്നെ കൈകളില്‍ എടുത്ത്
മുന്തിരിപ്പാടത്തെക്ക്കൊണ്ട്  പോയി
അതിരാവിലെ ...
മുന്തിരി പ്പഴങ്ങളില്‍ തട്ടി സൂര്യ രശ്മി കള്‍
സ്വയം കുലച്ചു നിവരുന്നത്‌ കാണാമായിരുന്നു
ഇരുണ്ടതും മെല്ലിച്ചതും രോമാവൃതവുമായ
അവന്‍റെ കൈകളില്‍
ഞാന്‍ അപ്പോള്‍ തളിര്‍ത്ത മുന്തിരി വള്ളിയായി .
അവിടെ വച്ച് സ്നേഹം പകുക്കുവാനുള്ള
ഞങ്ങളുടെ ആഗ്രഹത്തെ മറച്ചു കൊണ്ട്
വിഷാദ ഭരിതമായ നോട്ടത്തോടെ
പാല്‍ക്കുടം തലയിലേറ്റിയ യാത്രക്കാരി കടന്നു പോയി .
എന്നിട്ടും   കാമരൂപികളുടെ സങ്കീര്‍ത്തനങ്ങളായി
നിശ്വാസങ്ങള്‍  ഞങ്ങളോടു ഹൃദയം ചോദിച്ചു . 
ആകാശ ത്തിന്‍ നഗ്നതയും
ഭൂമിയുടെ പശ്ചാത്തലവും
വെറുക്കുന്നവരെ ഉപേക്ഷിച്ചു
ഞങ്ങള്‍ ആ പുരാതനമായ യുദ്ധ ത്തിന്‍റെ
നിണമണി യാന്‍  തുടങ്ങിയിരുന്നു
അങ്ങനെയാകയാല്‍ ...അന്ത്യ വിധിയുടെ
നാളുകള്‍ ഞങ്ങളെ തേടിയെത്തി .
അന്നേരം മുന്തിരിപ്പാടങ്ങളെ
കാറ്റുപറത്തിക്കൊണ്ടു പോകുമെന്നവന്‍ പറഞ്ഞു
മുന്തിരി വള്ളികളുടെ നിഴലുകളില്‍ നിന്ന്
എന്നെ വാരിയെടുത്ത്
ജീവന്‍റെ പാടത്തേക്കു വീശി വിതക്കെ
മൂന്നാം നാള്‍ ഉയിര്‍ക്കും നമ്മളെന്നു മന്ത്രിച്ചു ..
ആയതിനാല്‍
ഞങ്ങളിപ്പോള്‍ ക്ഷമയോടെ
സ്നേഹത്തിന്‍റെ പുലരികളായി
പിടഞ്ഞ്‌ ഉണരുന്നു ....




1 comment:

Manickethaar said...

നന്നായിട്ടുണ്ട്‌...

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...