Tuesday, August 20, 2013

കാടിനെ ചെവിയോര്‍ത്ത്‌
ഉറക്കം വരാതെ കിടക്കുമ്പോള്‍
അവന്‍റെമനസ്സു തൊട്ടടുത്ത്‌ മിടിച്ചു
ഒന്ന് കൈ നീട്ടിയാല്‍
ഒന്ന് ചുണ്ട് ചേര്‍ത്താല്‍
ഒരു വിരല്‍ തൊട്ടാല്‍
എല്ലാ വസന്തങ്ങളും വിടരുമായിരുന്നു
അല്ലെങ്കില്‍
തിരിഞ്ഞും മറിഞ്ഞും കിടന്ന്
പുഴ അഴകു കാട്ടുമ്പോലെ
അവനെ മാറിലെടുത്തു പറന്നാലോ
ഉടല്‍ ഉടലുമായി ചേര്‍ത്ത് വച്ചു
മഴയുടെ വരവറിയിച്ചാലോ
മുല ത്തടത്തില്‍ കുങ്കുമം പൂശി
മദപ്പാട് കാട്ടിയാലോ
ചോള ക്കുലകള്‍ക്കിടയില്‍ ഒളിച്ച കാറ്റിനോട്
കളി വീടുണ്ടാക്കി ത്തരാന്‍ പറഞ്ഞാലോ
മല മടക്കുകളില്‍ കൊതി വിരലാല്‍  പരതുന്ന
ഒരു മേഘ പുരുഷനെ ക്കാട്ടി
അവനെ  കോപം  കൊള്ളിച്ചാലോ
ഇപ്പോള്‍
സ്വപ്നങ്ങളുടെ അഴകില്‍
അവനുറങ്ങുന്നത് കാണാന്‍
കിന്നരങ്ങളുടെ  കാലം
മലയിറങ്ങി വരുന്നു

2 comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...