Sunday, August 25, 2013

അവളിലേക്ക്‌ ഒരു തുരങ്കമുണ്ടെന്നു
അവര്‍ ഒന്നിച്ചാണ് കണ്ടത് .

ചോരയൊഴുകുന്ന ഓടകള്‍
ചുറ്റിപ്പിണഞ്ഞ റോഡുകള്‍
ജലച്ഛായില്‍ ഒരു അക്വേറിയം
ചുവന്ന വിളക്കുകള്‍ ഇപ്പോഴും കത്തുന്ന തെരുവ്
സുഷിരങ്ങള്‍ വീണ ഇലകള്‍
വേരില്‍ നിന്ന് പറിഞ്ഞു പോന്നിട്ടും
അമ്മേ..അമ്മേ എന്ന് വിളിക്കുന്ന കണ്ണ്
സംഗീതം മരിച്ച ഒരു വീട്
രാത്രിയാത്രയിലെ പെണ്ണിന്‍റെ സ്വപ്‌നങ്ങള്‍ പോലെ
കൈമുദ്രകള്‍ കാട്ടുന്ന നഗരം
നീണ്ട നിലവിളികള്‍ കോര്‍ത്തു കെട്ടിയ
മാലകളുടെ ഊയലാട്ടം
അത്ഭുതങ്ങളുടെ കുന്നിന്‍ ചെരുവുകള്‍
ചുരങ്ങളുടെ കാഴ്ച ക്കറക്കങ്ങള്‍
തുരങ്കം അവളോളം വളര്‍ന്നു നീളുമ്പോള്‍
അവര്‍ ഇരുട്ടുപേക്ഷിച്ചു

ഇപ്പോള്‍ അവളില്‍ ഒരു കട വാവല്‍
തല കീഴായിക്കിടന്ന്
അവരുടെ അടയാളങ്ങള്‍ തിരയുന്നു .

മുറിവുകളുടെ തിരുവായില്‍ നിന്ന്
അതൊക്കെയും ഒളിച്ചു പോയി
തട്ടു കടകള്‍ക്ക് മുന്നില്‍
ഊഴം തിരഞ്ഞിരുപ്പാണ് എന്ന്
ആര്‍ക്കും അറിയാത്ത പോലെ !

[പുലരുമ്പോള്‍ കേട്ടത് ]

1 comment:

ajith said...

നോ ടച്ച്

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...