Sunday, August 25, 2013

ചേ കോത്തി

ആകാശ ച്ചോപ്പ ണിഞ്ഞ്
അലയാഴിപ്പട്ടുടുത്ത്
പാതാള പ്പറയെടുത്ത്
വന്നൂ ചേകോത്തി

ചെന്താര പ്പൂവണിഞ്ഞു
ചെഞ്ചോര കണ്ണെ രിച്ചു
ചെമ്മാനപ്പുകിലായി
വന്നൂ ചേകോ ത്തി
.
വട്ടത്തറ ചുറ്റി വലം -
കാലെടുത്തു വച്ച്
തീ നാവില്‍ നാരായം
വച്ചു ചേകോത്തി
.
പച്ചോല കത്തിച്ചു
പന നൊങ്കു തുളച്ച്
പഴുക്കടയ്ക്ക ചീന്തി
നിന്നൂ ചേകോ ത്തി

ചാപിള്ള നീരൊഴിച്ച
ചാക്കാല വഴിക്ക്
മിഴി രണ്ടും നട്ടു വച്ച്
കാത്തൂ ചേ കോ ത്തി

നടക്കല്ലിലടിച്ചി ട്ട
പൂക്കില പ്പെ ണ്ണിനു
കരവാള് കൈമാറി
തൊട്ടൂ ചേ കോ ത്തി

മുല തൊട്ടു കണ്ണില്‍
നീര്‍ നിറച്ചു
കാല്‍ തൊട്ടു മെയ്യില്‍
കളം വരച്ചൂ
മുടി തൊട്ടു നെഞ്ചില്‍
കലി നിറച്ചു
ചോരയില്‍ കുളി
കഴിഞ്ഞവളിറങ്ങി .

മുന്‍പിലൊരു വാഴ
തൈവാഴ
വെട്ടിയരിഞ്ഞി
ട്ടോടി ചേ കോ ത്തി

പിന്നെയൊരു പുഴ
പാലൊഴുക്കി
പുഴ തട്ടി മറിച്ചവള്‍
മുന്നോട്ടോടി

മയിലാടി മഴയാടി
മരമാടി
വഴിയിലെ പൂക്കള്‍
മുഴുവനാടി

നിക്കാതെ നിക്കാതെ
കാളം വിളിച്ചാ
മാറ്റാനെ തേടിയോടി
ചേ കോ ത്തി പെണ്ണ് .

ഒന്നാം തലയറുത്തു
രണ്ടാം തലയറുത്തു
മുപ്പത്തി മുക്കോടി
തലയറുത്തു
മിഴി മൂന്നും പൊട്ടി
തീ വളര്‍ന്നു .

"ഈ വക പെണ്ണുങ്ങള്‍
ഭൂമീലുണ്ടോ "
ഇടവം പകപ്പോടെ
വെട്ടി നിന്നു.

1 comment:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...