Sunday, August 25, 2013

ഹേ ശൈലപുത്രീ ...

വേനല്‍ നീറി യ പാതകളില്‍
ദാഹം വിണ്ട വഴി ച്ചൂടില്‍
നിന്നുലയുന്നൂ നീയാ മണ്ണില്‍
വീണു കുരുത്ത മരംപോലെ .

രാത്രിയിലഴലിന്‍ നിഴലില്‍
നിന്‍ മദ സഞ്ചാരം
നോവുകള്‍ ചീറ്റി വിളിക്കും കാടിന്‍
സങ്കട സംവാദം

എവിടെ ഋതുക്കള്‍ പുഴകള്‍ പുഷ്പിത
പൂജാ പുണ്യങ്ങള്‍ ?
എവിടെ മനുഷ്യര്‍? മഹാ മൌനങ്ങള്‍
സ്വപ്നം പൂത്ത വനങ്ങള്‍ ?

ഹൃദയംകൊണ്ടു തെറുത്ത പദങ്ങള്‍
മലമുടിയാടും ചൊല്‍മഴകള്‍
ഒരു തുമ്പി ത്തുഴ പരതി നടക്കും
പുഴയുടെയാഴങ്ങള്‍ ?

നിന്നുടെ മുന്നില്‍ ചിതയാളുന്നു
വനകന്യയ്ക്കുടലു മണക്കുന്നു
ദാഹം വേരുംപടര്ത്തും കണ്ണില്‍
അവളുടെ പച്ചിമ പടരുന്നു

വന്ന വഴിക്കു മടങ്ങുന്നു നിന്‍
കണ്ണില്‍ കലിയുടെ പേക്കാലം.
ഒരു കുഞ്ഞിന്‍റെ ചിണുങ്ങല്‍ കാതില്‍ ,
"കാട ,മ്മേ കണ്ടു വണങ്ങണ്ടേ" ?

1 comment:

ajith said...

വന്ന വഴിയ്ക്ക് മടങ്ങുന്നില്ല
നല്ലൊരു കവിത വായിച്ച സന്തോഷത്തോടെ..!

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...