Saturday, September 11, 2010

സംക്രമണം

യാഗ ശാലയിലെ കനത്ത ഇരുട്ടിലൂടെ
അവള്‍ പാഞ്ഞു നടന്നു
പൊതിഞ്ഞു നില്‍കുന്ന പുകയിലും
അവള്‍ക് വഴി തെറ്റിയില്ല.
പുറത്തെ ഏകാന്തതയിലേക് കമിഴ്ന്നു വീണ
വൈദേഹി വേദനയോടെ നിലവിളിച്ചു.
അല്ലയോ രാവണാ ...
ഇപ്പോള്‍ ഞാന്‍ ...
ശയ്യാവലംബിയായഒരു രോഗിയെപ്പോലെ
എകയും നിസ്സഹായയും അപമാനിതയുമാണ്.
എല്ലാം കഴിഞ്ഞു ആളുകള്‍ പിരിഞ്ഞു
ഇറങ്ങിപ്പോകാനുള്ള കല്‍പ്പന
മുഖം നോക്കാതെ നല്‍കി രാജാവും.
സീതാച്ചരിത്രം ശേഷം കുറിക്കാനുള്ള
മുനികുമാരന്മാര്‍
ഇവിടെ എവിടെയോ ഉണ്ട്.
കൊടും നോവിന്‍റെവരള്‍ച്ചയില്‍ നിന്ന്
നീ എന്നെ വീണ്ടെടുക്കുമ്പോള്‍
ആകാശ ങ്ങള്‍ തുടുക്കും
അമാവാസികളില്ലാതെയാവും
അല്ലയോ രാവണാ
അന്തപ്പുരത്തിലെ കെട്ടുവിളക്കുകളില്‍
തിരികെടാരാവുകളെ പകലാക്കി
നിന്‍റെപെണ്ണുങ്ങള്‍ കാവലിരിക്കുന്നു
രാമബാണം ഏറ്റുപിളര്‍ന്ന നിന്‍ മാറിലാകട്ടെ
എന്‍റെരൂപവും.
തളിര്‍ വള്ളി പോലെ കരങ്ങളും
ഇളം ചുണ്ടുകളും
ഇടതിങ്ങിയ മുലകളും
വനനാഭിയില്‍ ഇറ്റുവീണ മഴത്തുള്ളിയും
എല്ലാം അതുപോലെ.

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...