Sunday, September 5, 2010

സന്ദേഹം

താത്രിക്കുട്ടിയുടെ അപ്രകാശിത രാത്രികളെ കുറിച്ച് എനിക്ക്
ശാ രദക്കുട്ടിയോടു വഴക്കിടാന്‍ വയ്യ.
മാധവിക്കുട്ടിയുടെ ഒടുവിലെ കവിതകളില്‍
പ്രണയ ചന്ദനം മണക്കാനും.
ഓര്‍മ വച്ചപ്പോള്‍ മുതല്‍ ....എം.ടി ...മുന്നിലെ പുഴയായി .
പിന്നെ...
നാലുകെട്ടിനോട് കെ .ഇ .എന്‍ ഭാഷയില്‍ ഏറ്റുമുട്ടി ..
എങ്കിലും..സന്ദേഹം...
ഉജ്ജയിനിയില്‍ ചാവേറുകള്‍
ഉന്മാദ ങ്ങളെ ചുമക്കുന്നുണ്ടാവുമോ.....

2 comments:

drkaladharantp said...

ശരീരത്തിന്റെ പ്രത്യയശാസ്ത്രം
ഉടഞ്ഞാലും അതില്‍ ഒരു പുഴ കലമ്പും അതാണ്‌ ഉടഞ്ഞ മനസ്സിനെ ഭൂമിയോളം വലുതാക്കുന്നത്.
ഉടഞ്ഞു പിറക്കുന്ന പുഴ ഒരു അനുഗ്രഹവും ദുരന്തവും ആശ്വാസവും അതി ജീവനവുമാണ്.
.മൈനുകള്‍ വിതറിയ ഭൂമിയാണ് ഓരോ ശരീരവും ഈ കല്പന കവിതയില്‍ ആരെയോ തൊട്ടു വിളിക്കുന്ന നിലവിളി പോലെ ശ്വാസം മുട്ടിക്കുന്നു.
കുട്ടികളെ ഭയക്കുക എന്നതിന് പോള്ളിക്കുടുന്ന സ്നേഹത്തിന്റെ കനത്ത ജാഗ്രതയും .ആഗ്രഹങ്ങള്‍ക്ക് അംഗത്വം കൊടുക്കുന്നതാണ് മാനവ സത്ത. അത് നോവിന്റെ മേല്‍ വിതയ്ക്കുന്നതാണ് താനും.

ഋതുസഞ്ജന said...

ഇത് ഒരുപാട് ഇഷ്ടമായി. എന്തോ ഒരു വശ്യതയുണ്ട് വാക്കുകൾക്ക്

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...