Saturday, September 11, 2010

സംക്രമണം ഭാഗം മൂന്ന്

എന്‍റെ ഉടയവനെ....ഇവളുടെ പരുഷ മൊഴികളാല്‍ മുറിയ്കപ്പെട്ടു
....ഉത്തരീയത്താല്‍ കണ്ണ് പൊത്തി നീ മടങ്ങിയതോര്‍കുന്നു
അപ്പോള്‍ കുന്തിരിക്കത്തില്‍ഞാന്‍ മരണം വാസനിച്ചു.
മലരും പാനീയവും തുളസിയിലകളും
നിന്‍റെ കോപത്തോടൊപ്പംഎനിക്ക് ചുറ്റും ചിതറി മലര്‍ന്നു.
അയോധ്യയിലെ വധു ക്കള്‍ അതാണ്‌ അഭ്യസിപ്പിക്കപ്പെട്ടിട്ടുള്ളത് .
പുലര്‍കാലങ്ങളില്‍
മഞ്ഞിന്‍റെകനത്തിലൂടെ നീയെന്നെ നോക്കി കൊതിക്കുമ്പോള്‍
നിന്‍റെ അടിമ ജനങ്ങള്‍ അസൂയയുടെ വാളാല്‍
എന്‍റെ ശിരസ് പിളര്‍ന്നു കൊണ്ടേയിരിന്നു ..............
.......................................................................................................................
സീത മണ്ണിലേക്ക് വീണു
പുല്‍നാമ്പുകള്‍ അവളെ താങ്ങി
മുന്നില്‍ പുലരിയുടെ നിഴലനക്കം
ഉദയാസ്തമയങ്ങള്‍ ഉരുകിയൊലിച്ച കണ്ണുകളില്‍
കടും പ്രണയത്തിന്‍റെ ഇളകിയാട്ടം
മണ്ണില്‍ നിന്ന് സംഭ്രമങ്ങളില്ലാതെ അവള്‍ ഉയര്‍ന്നു നിന്നു
രാമ ബാണമേറ്റ് ഉടഞ്ഞുപോയ നെഞ്ചിലേക്ക് അവളുടെ കൈകള്‍ നീണ്ടു .
ഒന്നിച്ചു .................ഒന്നിച്ചു എന്ന് ഉച്ചരിച്ചു
അമ്മഭൂമി അത് നോക്കിനിന്നു
ആത്മ സമര്‍പ്പണങ്ങളുടെ അരുവി അയോധ്യയില്‍ ഉറവ പൊട്ടി

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...