Thursday, September 16, 2010

ഇതിഹാസം

വലിയ ക്ലാസ് മുറിയിലെ ചെറിയ മൂലയിലിരുന്നു
കുട്ടി വിളിച്ചു പറഞ്ഞു....
....ചെടി കരഞ്ഞാല്‍....നമ്മളും കരയും.
അത് ടീച്ചര്‍ കേട്ടില്ല.
ഇല മേഞ്ഞു വീടൊരുക്കുന്നകൂട്ടുകാര്‍ കേട്ടില്ല .
കുട്ടി പുറത്തേക് നോക്കി .
വിതുമ്പുന്ന ചെടിക്ക്ചുറ്റും
വിഷമത്തോടെ
ശ ലഭങ്ങള്‍
മിണ്ടാ ,,,,കാറ്റ്
പെയ്യാമേഘം.
അവള്‍ ഓടി പുറത്തിറങ്ങി
ചെടിയെ ഉമ്മ വച്ചു.
കുട്ടി ചെടിയോടെന്തോ പറഞ്ഞു
ചെടി കുട്ടിയോടും.
അവരിരുവരും പറഞ്ഞതാണത്രെ.......രാമായണ മായത്

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...