Saturday, September 11, 2010

സംക്രമണം ....ഭാഗം രണ്ട്‌

ലങ്കയിലെ കിണറും കാശിത്തുമ്പയുംപുല്‍ച്ചാടിയും
അയോധ്യയിലെപ്പോലെപരിഷ്കരിക്കപ്പെട്ടതല്ല.
താപസരുടെ കണ്‍ വെട്ടങ്ങളാല്‍
കഴുത്തരിയപ്പെട്ട കന്യാദളങ്ങളുമില്ലവിടെ.
എല്ലാ പെണ്ണും ത്രികാല ജ്ഞാനിയാണെന്ന്
മറന്നുപോയ വയസ്സന്‍ രാജാവുമില്ലവിടെ.
ഓമന ബാല്യത്താല്‍ ...അരമന കൈയ്യാളുന്ന
അരുമ സന്താനവുമായിരുന്നില്ല നീ
തീയില്‍ വെന്ത മാംസത്തിലൂടെ
അറക്കവാള്‍പോലെ നിന്‍റെ പല്ലുകള്‍ ....മുഖത്ത്
മറ്റവയവങ്ങള്‍ സന്ധിക്കാത്തസൂര്യനെ
നീ തടവിലിട്ടു.
ആശങ്കാകുലമായനിന്‍റെ ബാല്യത്തില്‍ നിന്ന്
യൌവനത്തിന്‍ ജൈവ സംസ്കൃതി കള്‍ പിന്മാറി .

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...