Thursday, September 16, 2010

പൂക്കളുടെ യുദ്ധം

മുറിഞ്ഞു ചോരയോഴുകും വരെ
അത് തുടരാറുണ്ട് പോലും.
ഒരു കളിവാക്കിലാണ് ആദ്യം കോര്‍ക്കുക.
പിന്നെപ്പിന്നെ ....
അകവും പുറവും കാണും വിധം
ഓരോന്ന് വിളിച്ചു ചൊല്ലും.
മണ്ണിനെ
വിതയെ
വിളയെ
നട്ടുപോയവരെ ....
ഉച്ചവെയില്‍ ഉച്ചിക്കുടുമ കെട്ടുമ്പോള്‍
വേര്‍ത്ത് കുതിര്‍ന്നു പതംവരും
വെയില്‍ പടിഞ്ഞാറു പന്തലിട്ടാല്‍
ചിരിയും കരച്ചിലും ഒന്നിച്ചു തന്നെ .
പിറ്റേന്ന്
കത്രിക പോലെ രണ്ടു വിരലുകള്‍
മുറിച്ചെടുത്ത്
മുടിക്കാട്ടില്‍ കളഞ്ഞാലോ....
ഇപ്പോള്‍ യുദ്ധ ത്തിന്‍ അവസാനമായി .
ഇതളുകള്‍ തറയില്‍ ഊര്‍ന്നു
കൈകാലിട്ടടിക്കുന്നു.
ഉണങ്ങിയ തണ്ടില്‍ ....
കൊടും വേനലിന്‍റെ വാറണ്ട് .

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...